Monday, July 25, 2011

അബലം

തിക്കിത്തിരക്കുന്നവരില്‍ ഒരാളായി അമര്‍ന്ന് നീങ്ങുമ്പോഴും മനസ് വിങ്ങലൂറുന്ന ഒരു മുറിവായ്.  എപ്പോഴും കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാം പിന്നോട്ടോടുന്നതായും അവ ആത്മാവിന്റെ നനുത്ത ത്വക്ക് ഉരിഞ്ഞു കൂടെ കൊണ്ടു പോകുന്നതായും അനുഭവപ്പെട്ടു. പിന്നോട്ട് ഓടിപ്പോകാന്‍ ആയുമ്പോഴെല്ലാം മുന്നോട്ട് മുന്നോട്ട് എന്ന ഹുങ്കാരം ചുറ്റിലും നിന്ന് കെട്ടിപ്പിണഞ്ഞു. ശരീരം ഉടുപ്പെന്ന പോലെ വേര്‍പെടുത്തപ്പെടുന്നതിനായി എന്തും ചെയ്യാന്‍ തയ്യാറെന്ന് എത്ര തവണ ഓര്‍ത്തതാണ്. ഒന്നും നടന്നില്ല. എല്ലാം അബലം.




അമ്മേ, ഞാന്‍ ഒന്ന് കരയട്ടേയെന്നായിരുന്നു ഫോണിലേക്കുള്ള മൂളലിലൂടെ പറഞ്ഞത്.
 
മറുവശത്ത് അമ്മ അതറിഞ്ഞിരിക്കാം.